ഹരിപ്പാട്: വലിയഴീക്കൽ ഹാർബറിനു സമീപം കടൽത്തീരത്തെ കല്ലുകൾക്കിടയിൽനിന്ന് തലയോട്ടിയുടെ ഭാഗം കണ്ടെത്തി. കഴിഞ്ഞ ദിവസം വൈകിട്ട് ഇവിടെ ചൂണ്ടയിടുകയായിരുന്ന യുവാക്കളാണ് ഇത് കണ്ടത്. തൃക്കുന്നപ്പുഴ പോലീസ് സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടത്തി.
വണ്ടാനം മെഡിക്കൽ കോളജിൽ നടത്തിയ പരിശോധനയിൽ ഇത് മനുഷ്യ തലയോട്ടി തന്നെയെന്ന് ഡോക്ടർമാർ സ്ഥിരീകരിച്ചു. 18നും 70നും ഇടയിൽ പ്രായമുള്ള ആളുടേതാണിതെന്നാണ് പ്രാഥമിക നിഗമനം. സംഭവത്തിൽ പോലീസ് അസ്വാഭാവിക മരണത്തിന് കേസ് എടുത്തു. ഇന്ന് ചീഫ് ഡോക്ടറുടെ നേതൃത്വത്തിൽ പോസ്റ്റ്മോർട്ടം നടത്തി ഡിഎൻഎ സാമ്പിളുകൾ ശേഖരിക്കും. കാണാതായവരെ കേന്ദ്രീകരിച്ചാണ് അന്വേഷണം.